പണ്ടുപണ്ട്…
മനുഷ്യനും സംസ്‌കാരവും ഭൂമിയില്‍ പിറവിയെടുക്കും മുമ്പ്, ഈ ഭൂമിയിലെ എല്ലാ ഭൂപ്രദേശങ്ങളും ചേര്‍ന്ന് ഒരു വന്‍കരയുണ്ടായിരുന്നു. അതുപോലെ എല്ലാ സമുദ്രങ്ങളും ചേര്‍ന്നൊരു മഹാസമുദ്രം അതിനെ ചുറ്റി ഉണ്ടായിരുന്നു. ‘പാന്‍ജിയ’ എന്നും ‘പാന്‍തലാസ’ എന്നും അത് പില്‍ക്കാലത്ത് അറിയപ്പെടുന്നു. പിന്നീട് കാലാന്തരത്തില്‍ ‘പാന്‍ജിയ’ വേര്‍പിരിഞ്ഞു. അവ പല ഭാഗങ്ങളായി സമുദ്രോപരിതലത്തിലൂടെ ഒഴുകി നീങ്ങിത്തുടങ്ങി. ശേഷം ഭൂമിയില്‍ കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനങ്ങളും, ജീവനും ജീവികളും, പരിണാമവും ഒടുക്കവും, ഋതുക്കളും കാലങ്ങളും, സംസ്‌കാരവും നാഗരികതയും, വിശ്വാസവും അന്ധവിശ്വാസവും, പുരാണവും ഇതിഹാസവും, മതവും ജാതിയും, ശാസ്ത്രവും പ്രത്യയശാസ്ത്രവും, രാഷ്ട്രീയവും അധിനിവേശവും, സ്വാതന്ത്ര്യവും ജനാധിപത്യവും കൂടാതെ നമ്മളിന്നുകാണുന്നതെല്ലാം ആ ഒടുങ്ങാത്ത കാലചക്രത്തിന്റെ തിരിച്ചിലിനിടയില്‍ ഊര്‍ന്നുവീണതാണ് എന്നതാണ് സത്യം.
കാളവണ്ടി ചക്രത്തിലും സാവധാനം തിരിഞ്ഞ ആ കാലചക്രം വാരിതൂവിയ മണിമുത്തുപോലുള്ള സംസ്‌കാരങ്ങളില്‍ അതിശ്രേഷ്ഠമായ ഒരു സംസ്‌കാരമാണ് ദ്രാവിഡ സംസ്‌കാരം. ദ്രാവിഡ സംസ്‌കാരത്തിന്റെ ഉല്‍പത്തി ‘സിന്ധുനദീതട നാഗരികത’യിലൂടെയാണെന്ന് നാം പണ്ടെങ്ങോ കേട്ടുപഠിച്ചു. കൃഷിയും മൃഗപരിപാലനവും സ്വായത്തമാക്കിയ ഒരു വംശം സിന്ധു നദിക്കരയില്‍ ജീവിച്ചിരുന്നു. പിന്നീട് പ്രകൃതി സമ്മാനിച്ച കനത്ത കാലാവസ്ഥാ വ്യതിയാനം ആ വംശത്തെ ദക്ഷിണ ഭൂപ്രദേശത്തേക്ക് മാറ്റി പാര്‍പ്പിച്ചു. മറ്റൊരു ശ്രേഷ്ഠമായ സംസ്‌കാരാത്തിന്റെ വേരോട്ടവും, അധിനിവേശവും ഭാരതത്തില്‍ സംസ്‌കാരങ്ങള്‍ രണ്ടായി പകുത്തു എന്ന് ചരിത്രകാരന്മാര്‍ നമുക്ക് പറഞ്ഞു തന്നു. ഇന്നത്തെ തമിഴ്‌നാടും, കേരളവും, ആന്ധ്രയും, കര്‍ണ്ണാടകവും അടങ്ങിയ ദക്ഷിണ ഭാരതത്തിലേക്ക് ഒഴുകിനീങ്ങിയ മനുഷ്യരെ ‘ദ്രാവിഡര്‍’ എന്നും ഉത്തരഭാരതത്തില്‍ അധിനിവേശിച്ചവരെ ‘ആര്യന്മാര്‍’ എന്നും നമ്മള്‍ വിളിച്ചു പോന്നു. എന്നിരുന്നാലും കാലാന്തരത്തില്‍ ഏറ്റവും മികച്ചത് ഏത് എന്ന മത്സരത്തില്‍ ഈ രണ്ടു സംസ്‌കാരവും ഒരുപോലെ പങ്കെടുത്തു, രണ്ടു സംസ്‌കാരത്തിന്റേയും പിന്മുറക്കാര്‍ അത് ഏറ്റെടുക്കുക കൂടി ചെയ്തതോടെ ഭാരതത്തില്‍ മനുഷ്യര്‍ നിറത്തിന്റേയും, ഭാഷയുടേയും, സ്വഭാവസവിശേഷതയുടേയും അടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞു നില്‍ക്കാന്‍ തന്നെ ശ്രമിച്ചു. ഈ വിഭാഗീയത ചെറുതും വലുതുമായി പലതരത്തില്‍ പടര്‍ന്നപ്പോള്‍ പാശ്ചാത്യ ശക്തിയും കുറച്ച് കാലത്തേക്കായി ഭാരതത്തിന്റെ മണ്ണില്‍ കൂടുകെട്ടി, പിന്നീട് അടക്കിഭരിച്ചു.
കിഴക്കന്‍ സൂര്യന്റെ പൊന്‍കിരണങ്ങള്‍ ക്രിസ്തു വര്‍ഷാരംഭത്തില്‍ തന്നെ ദ്രാവിഡമണ്ണില്‍ തമിഴ് സംസ്‌കാരത്തെ ജനിപ്പിച്ചു. ഈ രണ്ടായിരം വയസ്സിലും ആ സാംസ്‌കാരിക സൂര്യശോഭ മായാതെ മങ്ങാതെ നിലനില്‍ക്കുന്നു. അധികാരവും ഭരണവും എന്നും ഭാരതത്തിന്റെ മണ്ണില്‍ വിളയിട്ടിരുന്നു എന്ന് കാലം തെളിയിക്കുന്നു. തമിഴകത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല എങ്കിലും ഉത്തരഭാരതത്തിലെപ്പോലെ തമിഴകത്തെ ഭരണാധികാരികള്‍ ഭരണനേട്ടത്തിനായി അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുകയോ, ജനങ്ങളെ കാല്‍ച്ചുവട്ടിലിട്ട് ഞെരിക്കുകയോ ചെയ്തിരുന്നില്ല. പാണ്ഡ്യന്‍, പല്ലവര്‍, ചോളന്‍, ചേരന്‍ എന്നീ രാജവംശങ്ങള്‍ തമിഴകത്ത് നൂറ്റാണ്ടുകളോളം ഭരണം നിര്‍വഹിച്ചൂ. തമിഴകത്തെ ചേരചോളപാണ്ഡ്യരാജാക്കന്മാരെ കളഭ്രര്‍ ആക്രമിച്ച് കീഴടക്കി തടവിലാക്കിയെന്നും, ഏകദേശം 5ഉം 6ഉം നൂറ്റാണ്ടിലായിരുന്നു കളഭ്രര്‍ തമിഴകത്തെ കീഴടക്കിയതെന്നും ചരിത്രരേഖകള്‍ തെളിയിക്കുന്നു. ഇക്കാലയളവിലാണ് തമിഴകത്തെ ജൈനമതത്തിന്റെ പിറവിയും വളര്‍ച്ചയും സംഭവിച്ചതെന്നും കരുതപ്പെടുന്നു. പിന്നീട് പാണ്ഡ്യരും ചാലൂക്യരും പല്ലവരും കളഭ്രരെ കീഴടക്കി അധികാരം കൈവശം വെച്ചു. സംഘകാലത്ത് (BC 300 – 500 AD) വളരെ ശക്തരായി ഭരണം നടത്തിയിരുന്നത് ചേരചോളപാണ്ഡ്യരാജാക്കന്മാര്‍ ആയിരുന്നു. ചോള രാജവംശം തുടര്‍ന്നൊരുഘട്ടത്തിലില്ലാതായി. മധുരൈ ആസ്ഥാനമാക്കിയായിരുന്നു ചോളന്റെ ഭരണം. പല്ലവരും പാണ്ഡ്യരുമായി തുടര്‍ച്ചയായി യുദ്ധം നടത്തിയിരുന്ന ചോള രാജ്യവംശം പിന്നീട് ശക്തിയാര്‍ജിച്ചത് ഒന്‍പതാം നൂറ്റാണ്ടോടുകൂടിയാണെന്നാണ് ചരിത്രരേകള്‍ തെളിയിക്കുന്നത്. രണ്ടാം ഘട്ട ചോളഭരണം ശക്തിയാര്‍ജിച്ചത് രാജരാജ ചോളനിലൂടെയാണ്. രാജരാജ ചോളന്റെ കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ശക്തിയായിരുന്ന ചോളരാജവംശം അദ്ദേഹത്തിന്റെ പുത്രന്‍ രാജേന്ദ്രചോളനിലൂടെ ദക്ഷിണേഷ്യയിലെ തന്നെ മികച്ച ശക്തിയായി വളര്‍ന്നു. ദക്ഷിണേന്ത്യ, ശ്രീലങ്ക, മ്യാന്മര്‍, വിയറ്റ്‌നാം, ആന്‍ഡമാന്‍ നിക്കോളര്‍ ദ്വീപ്, ലക്ഷദ്വീപ്, സുമാത്ര എന്നിവയെല്ലാം ചോളരാജ്യവംശത്തിനു കീഴിലായി. അധികകാലം നീണ്ടില്ല ഈ ചോള സാമ്രാജ്യത്തിന്റെ ഭരണം. 1230 വര്‍ഷത്തോടുകൂടി പാണ്ഡ്യരാജാക്കന്മാര്‍ ചോളന്റെ മേല്‍ വിജയം വരിച്ചു. പീന്നീടുണ്ടായ മുസ്ലീം അധിനിവേശത്തില്‍ പാണ്ഡ്യന്റെ സാമ്രാജ്യവും തകര്‍ന്നു. മുസ്ലീം അധിനിവേശത്തിന് തുടക്കമിട്ടത് അല്ലാവുദ്ദീന്‍ ഖില്‍ജിയുടെഭരണത്തോടെ ആയിരുന്നു. അദ്ദേഹത്തിന്റെ സൈന്യം പിടിച്ചെടൂത്ത അധികാരം കുറച്ച് കാലത്തേക്കേ നീണ്ടുള്ളൂ. പിന്നീട് വിജയനഗര്‍ – നായക് ഭരണവും, നവാബ് – നിസാം ഭരണവും അവസാനിപ്പിച്ചത് സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഭരണാധികാരികളായ ബ്രിട്ടീഷുകാരായിരുന്നു. തമിഴകത്തെ കാഞ്ചിപുരം ആസ്ഥാനമാക്കിയായുരുന്നു പാണ്ഡ്യരുടെ ഭരണം. ഇന്നത്തെ കോയമ്പത്തുര്‍ മുതല്‍ സേലം വരെയുള്ള കൊങ്ങുനാടും, കേരളത്തിലെ കുട്ടനാടു മുതല്‍ വടക്കന്‍ കേരളത്തിലെ ഏഴിമല വരെയുള്ള പ്രദേശങ്ങളും ചേരരാജ്യത്തിനു കീഴിലായിരുന്നു. ‘പത്തിറ്റുപത്ത്’ എന്ന സാഹിത്യ കൃതിയെ അടിസ്ഥാനമാക്കിയാണ് ചേരരാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ചരിത്രകാരന്മാര്‍ വിവരിക്കുന്നത്.
ചേരകുടുംബത്തിലെ ഏറ്റവും മൂത്തയാള്‍ നാടുവാഴുന്ന സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. ഭരണം കൈമാറുന്നത് മക്കത്തായത്തിലൂടെയായിരുന്നു. ചേരരാജ്യത്തിന് മൂന്ന് ആസ്ഥാനമുള്ളതായി അറിയപ്പെടുന്നു വഞ്ചി, തൊണ്ടി, കരൂര്‍ എന്നിവയാണവ. ഏറ്റവും പ്രസിദ്ധമായിരുന്ന ചേര രാജാക്കന്മാരില്‍ ‘ഉതിയന്‍ ചേരല്‍ ആതന്‍’ ആണ് ഏറ്റവും പ്രാചീനന്‍. രണ്ട് ശാകളായിരുന്നു ചേരരാജവംശം. അതിലെ വാനവരമ്പന്‍ ശാ ഇങ്ങനെയാണ്: ഉതിയന്‍ ചേരല്‍ പുത്രന്മാര്‍ നെടും ചേരലാതന്‍, പല്‍യാനൈച്ചെല്‍ കെഴു കുട്ടുവന്‍, നെടും ചേരലാതന്റെ പുത്രന്മാരായ നാര്‍മുടിചേരല്‍, വേല്‍കെഴു കുട്ടുവന്‍, ആടുംകോട് പാട്ടുച്ചേരലാതന്‍. ഇതില്‍ എല്ലാവരും രാജ്യം ഭരിച്ചിരുന്നില്ല. പലരും യുവരാജാക്കന്മാരായിരുന്നതേ ഉള്ളൂ. മറ്റൊരു ശായായ ഇരുമ്പൊറൈശായിങ്ങനെ: അന്തുവന്‍ ചേരല്‍, അദ്ദേഹത്തിന്റെ പുത്രന്‍ ചെല്‍വക്കടുംകോ, ചെല്‍ വക്കടുംകോയുടെ പുത്രന്‍ പെരും ചേരല്‍, പെരും ചേരല്‍-ന്റെ പുത്രന്‍ ഇളം ചേരല്‍ എന്നിങ്ങനെ വരുന്നു. കൂടാതെ മറ്റു പല പ്രസിദ്ധരും അപ്രസിദ്ധരുമായ ചേരരാജാക്കന്മാരെക്കുറിച്ച് സംഘകാല കൃതികള്‍ പരാമര്‍ശിക്കുന്നു.
ചേരരാജധാനിയായിരുന്ന വഞ്ചിമുതൂര്‍ കേരളത്തിലായിരുന്നെന്നും തമിഴ്‌നാട്ടിലാണെന്നും വാദമുണ്ട്. ചേരരാജാക്കന്മാരുടെ സ്വേച്’ധിപത്യം ആചാരക്രമങ്ങളാലും മന്ത്രിമാരുടേയും വിദ്വാന്മാരുടേയും ഉപദേശങ്ങളാല്‍ നിയന്ത്രിതമായിരുന്നു. ഒരുതരത്തില്‍ പ്രജാഹിതത്തിലധിഷ്ഠിതമായിരുന്നു അവരുടെ സ്വേച്’ാധിപത്യം. ജനങ്ങള്‍ തങ്ങളുടെ ക്ഷേമത്തേയും സുരക്ഷയേയും സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും രാജാവിന്റെ സമര്‍ഥമായ നേതൃത്വത്തെ പരമപ്രമാണമാക്കിയിരുന്നു. പ്രജകളുടെ പരാതികള്‍ രാജാവ് നേരിട്ടുകേള്‍ക്കുന്നതും പരിഹാരം കാണുന്നതും കൊട്ടാരത്തിലെ ദൈനദിന പരിപാടിയായിരുന്നു. പ്രജകളുടെ സുരക്ഷക്കായി രാജാക്കന്മാര്‍ തെരുവുകളില്‍ പന്തം കത്തിച്ച് റോന്തുചുറ്റുന്ന കാവലാളെ ഏര്‍പ്പെടുത്തിയിരുന്നു. സ്ര്തീജനങ്ങള്‍ അക്കാലയളവില്‍ പുരുഷന്മാരെക്കളും ഒട്ടും പുറകിലായിരുന്നില്ല. പോര്‍ക്കളത്തില്‍ വെച്ച് പടയാളികളില്‍ ആവേശം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ പ്രത്യേകം ശ്രമിച്ചിരുന്നു.
യുദ്ധവിജയം ചേരരാജാക്കന്മാര്‍ക്ക് അനിവാര്യമായിരുന്നു. യുദ്ധത്തില്‍ തോറ്റ രാജവിനെ മാനഭംഗപ്പെടുത്താനായി രാജാവിന്റെ കിരീടം ഉപയോഗിച്ച് കാല്‍ത്തളയുണ്ടാക്കി ജേതാവ് അണിയുമായിരുന്നു. കൂടാതെ തോറ്റരാജാവിന്റെ പല്ലുകള്‍ പിഴുത് കോട്ടവാതില്‍ക്കല്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. കവികളും ഗായകരും, വാദ്യക്കാരും, നൃത്തക്കരും യുദ്ധത്തില്‍ പ്രോത്സാഹനം വര്‍ദ്ധിപ്പിക്കാനായി പോര്‍ക്കളത്തില്‍ ധാരാളമായി ശ്രമിച്ചിരുന്നു. സംഘകാലത്ത് കവികളും സാഹിത്യകാരന്മാരും സമൂഹത്തില്‍ ശ്രേഷ്ഠന്മാരായിരുന്നു. രാജാക്കന്മാര്‍ അവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കിവന്നിരുന്നു. കൈനിറയെ പാരിതോഷികങ്ങളും സാഹിത്യകാരന്മാര്‍ക്ക് ലഭിച്ചിരുന്നു. അതിശയകരമായ വസ്തുത അവര്‍ നിര്‍ഭയരായിരുന്നു എന്നതണ് അത് സംഘകാല സാഹിത്യം തെളിയിക്കുന്നു. ആധുനിക കാലഘട്ടത്തിലെന്നപോലെ സത്യം പറയുന്നവരെ വായ്തുറക്കാനനുവാദിക്കാത്ത അവസ്ഥ അന്ന് നിലനിന്നിരുന്നില്ല എന്നു പറയാം.
സംഘകാലത്തെ സാമൂഹിക ജീവിതം വളരെ മെച്ചപ്പെട്ടതായിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നു, പശ്ചിമഘട്ടത്തിന്റെ
മടിത്തട്ടില്‍ പിറന്ന് ഭവാനിയായി വളര്‍ന്ന് കാവേരിയായി മാറി കിഴ്‌ക്കോട്ടൊഴുകുന്ന നദി തമിഴ്മണ്ണിലേക്ക് കോരിയിട്ട സംസ്‌കൃതിയും വളരെ മെച്ചപ്പെട്ടതായിരുന്നു. കാര്‍ഷികമായി വളരെ അഭിവൃദിയുണ്ടായിരുന്ന പ്രദേശമായിരുന്നു ചേരരാജ്യം. ചേരരാജ്യത്തിന്റെ സാമൂഹികാവസ്ഥയെ സൂക്ഷിച്ച് നോക്കുമ്പോള്‍ മനസ്സിലാവുന്ന കാര്യം ഒരു പ്രത്യേക മത ചിന്താഗതി ലയിക്കാത്ത സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. കുറേ സങ്കുചിതമല്ലാത്ത ദ്രാവിഡാചാരങ്ങളായിരുന്നു അവരനുഷ്ഠിച്ചിരുന്നത്. പില്‍ക്കാലത്ത് ഹൈന്ദവ, ബുദ്ധ, ജൈന മതാനുഷ്ഠാനങ്ങള്‍ സമൂഹത്തിലേക്ക് വന്നുചേര്‍ന്നു. അഞ്ചാ നൂറ്റാണ്ടോടുകൂടി ആര്യസംസ്‌കാരത്തിന്റെ അധിനിവേശം തമിഴകത്ത് കടന്നുകൂടി അതെ ഹൈന്ദവ ആചാരങ്ങളുടെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു. ചേരസാമ്രാജ്യത്തിന്റെ അവസാനം ചരിത്രത്തിലെ ഒരു ഇരുണ്ട കാലഘട്ടം പോലെ കരുതാം. പിന്നീട് കുലശേര വര്‍മ്മ രണ്ടാം ചേരസാമ്രാജ്യം 800ാം ആണ്ടില്‍ സ്ഥാപിച്ചതോടെ ഇരുണ്ട കാലഘട്ടത്തിനവസാനമുണ്ടായി. പിന്നീട് വി്യാത്മായ കുലശേര രാജക്കന്മാര്‍ 1102ാം ആണ്ട് വരെ ചേരരാജ്യത്ത് വാണു. 1028 കാലത്ത് ചേരരാജ്യത്തെ രാജേന്ദ്രചോളന്‍ ആക്രമിച്ചു. അത് ചേരരാജ്യത്തിന്റെ ശക്തിയെ ദുര്‍ബലപ്പെടുത്തി. ചോളന്റേയും പാണ്ഡ്യന്റേയും അധിനിവേശവും ആക്രമണവും കാലാന്തരത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ട ചേരസാമ്രാജ്യത്തിന്റെ അവസാനത്തിലേക്ക് വഴിവെച്ചു. 18ാം നൂറ്റാണ്ടില്‍ മലബാറും കോയമ്പത്തൂരും മൈസൂര്‍ രാജാവായ ഹൈദരാലി പിടിച്ചടക്കി, ഹൈദരാലിക്കുശേഷം ടിപ്പു സുല്‍ത്താനും ചേരനാട് ഭരിച്ചു. ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു ടിപ്പുവും മരണം വരിച്ചതോടെ ചേരനാട് ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ വഴങ്ങി.
ദ്രാവിഡചോളസാമ്രാജ്യത്തിന്റേയും, പാണ്ഡ്യരാ
ജ്യത്തിന്റേയും നീക്കിയിരിപ്പുകള്‍ നിരവധിയാണ്. ദക്ഷിണേന്ത്യയില്‍ രാജരാജചോളന്റേയും മറ്റു ചോളരാജാക്കന്മാരുടേയും കാലത്ത് വലിയ വലിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. കാഞ്ചിപുരത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച മഹാബലിപുരം ക്ഷേത്രം പല്ലവ സംസ്‌കാരത്തിന്റെ നീക്കിയിരുപ്പാണ്. കല്ലില്‍ തീര്‍ത്ത ശില്‍പങ്ങളും, എഴുത്തുകളും, കൊത്തുപണികളും ക്ഷേത്ര കലയുടേയും സംസ്‌കാരത്തിന്റേയും പ്രൗഡി വിളിച്ച്രിയിക്കുന്നു. മലയാളത്തിന്റെ രാജാവ് മഹാബലിയുമായി ചേരുന്ന വിശ്വാസ്ത്തിലധിഷ്ഠിതമാണ് കാഞ്ചിപുരത്ത് മാമ്മലപ്പുറത്തെ പല്ലവ ക്ഷേത്രം. അതിനാല്‍ ഈ പ്രദേശം മഹാബിപുരം എന്നറിയപ്പെടുന്നു. തമിഴ് സംസ്‌കാരത്തിനൊപ്പം തന്നെ തമിഴ് സാഹിത്യവും ഏറെ പ്രസിദ്ധമാണ്. തമിഴ് സാഹിത്യത്തിന്റെ മികച്ച കാലഘട്ടമായിരുന്നു സംഘകാലം. സംഘകാല സാഹിത്യകൃതികളില്‍നിന്നാണ തമിഴകത്തിന്റെ ചരിത്രം നമുക്ക് വെളിവായത്. ഇളംകോ അടികളുടെ ‘ചിലപ്പതികാരവും’, ‘മണിമേലയും’ ഇതിനുദാഹരണമാണ്. ‘പതിറ്റുപത്ത്’ കൊങ്ങുനാടിന്റെ ചരിത്രം പറഞ്ഞുതരുന്നു. രണ്ടാം ചേരരാജ്യത്തിന്റെ സ്ഥാപകനായ കുലശേര ആഴ്‌വര്‍ തമിഴില്‍ നിര്‍മ്മിച്ച ‘പെരുമാള്‍ തിരുമൊഴി’ സംഘകാലത്തിനുശേഷം ഭക്തിഭാവത്തിന്റെ പരമോദാരമായ ആവിഷ്‌കാരമാണ്.
ദൂരെയെങ്ങോ ഉള്ള ഒരുനാട്. സുഗന്ധവ്യഞ്ജനങ്ങളും, നാണ്യങ്ങളും, സര്‍വോപരി സമ്പത്തും കുമിഞ്ഞ് കൂടിക്കിടക്കുന്ന ഒരു രാജ്യം. പ്രസിദ്ധി ലോകമെങ്ങും പരന്ന ഒരു നാട്ടിലേക്ക് യാത്രതിരിച്ച പോര്‍ട്ടുഗീസുകാരനായ യാത്രികന്‍ കൊളംബസിനു വഴിതെറ്റിയെങ്കിലും, വാസ്‌കോഡ ഗാമക്ക് തെറ്റിയില്ല. 1498-ലെ മെയ് മാസത്തില്‍ കാപ്പാട് കപ്പലിറങ്ങിയ ഗാമ തുടങ്ങിവെച്ചത് ചരിത്രപുസ്തകത്തില്‍ മറ്റൊരദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. വളരെ സ്‌നേഹശൂന്യമായ രീതിയിലേ സാമൂതിരി സ്വീകരിച്ചുള്ളു എങ്കിലും പലതും നേടിയിട്ടേ അടങ്ങൂ എന്ന തീരുമാനത്തിലായിരുന്നു ഗാമ. ചക്കക്കും മാങ്ങക്കും വേണ്ടി പടവെട്ടിയിരുന്ന നാട്ടുരാജക്കന്മാര്‍ പാശ്ചാത്യ ശക്തികള്‍ക്ക് തങ്ങളുടെ ഐക്യമില്ലാത്ത മുഖം തുറന്നുകാണിക്കാന്‍ മത്സരിച്ചു. അത് ഭാരതത്തിലേക്കുള്ള പോര്‍ട്ടുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശത്തിന് വേഗതകൂട്ടി. 1801 വര്‍ഷത്തോടുകൂടിയാണ തമിഴകത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അസ്ഥിവാരം കീറിയത്. പിന്നീടുള്ള 140തിലധികം വര്‍ഷം സാധാരണക്കാരനായ ദ്രാവിഡന്റെ ഹൃദയത്തിലേക്ക് അവര്‍ സമ്മാനിച്ചത് വേദനയുടേയും, നൊമ്പരത്തിന്റേയും നിമിഷങ്ങളായിരുന്നു. അവര്‍ണ്ണനായിരുന്ന തമിഴന്റെ ശരീരം ബ്രിട്ടീഷുകാരന്റെ ബൂട്ട്‌സിനടിയില്‍ ഞെരിഞ്ഞമരുമ്പോള്‍ സമൂഹത്തിലെ ഉന്നതനായ ഒരു കൂട്ടം സവര്‍ണ്ണര്‍ ബ്രിട്ടീഷുകാരന്റെ ചില്ലു കൊട്ടാരത്തില്‍ അവന്റെ കാലുതിരുമ്മിയിരുന്നു.
1799-ല്‍ ബ്രിട്ടീഷുകാര്‍ കോയമ്പത്തൂരിനെ മദ്രാസ് പ്രസിഡന്‍സിയില്‍ ലയിപ്പിച്ചു. തുടക്കത്തില്‍ ബ്രിട്ടീഷുകാരുമായി നടത്തിയ രണ്ടാം പൊളിഗര്‍ യുദ്ധത്തില്‍ കോയമ്പത്തൂരിന്റെ പങ്ക് മികച്ചതായിരുന്നു. 1865-ല്‍ കോയമ്പത്തൂര്‍ ജില്ല രൂപപ്പെട്ടു, ‘കോയമ്പത്തൂര്‍’ ജില്ലാ ആസ്ഥാനവുമായി. 1866-ല്‍ കോയമ്പത്തൂര്‍ ഒരു മുനിസിപ്പാലിറ്റിയായി. സര്‍ റോബര്‍ട്ട് സ്‌റ്റൈന്‍സ് ആയിരുന്നു കോയമ്പത്തൂര്‍ സിറ്റി കൗണ്‍സില്‍ ന്റെ ആദ്യ ചെയര്‍മാന്‍. 1878 മുതല്‍ രണ്ട് വര്‍ഷം നീണ്ട കൊടും വരള്‍ച്ചയും ക്ഷാമവും ഏകദേശം രണ്ട് ലക്ഷത്തോളം ജീവനപഹരിച്ചാണ കോയമ്പത്തൂരിനെ വിട്ടുപോയത്. എന്തിനൊക്കെയോ പ്രതിഫലമെന്നോണം ഭൂകമ്പവും ജലക്ഷാമവും പ്രകൃതി നല്‍കിയപ്പോള്‍ ആയിരക്കണക്കിനു ജീവന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍ ചേരനാട്ടില്‍ പൊലിഞ്ഞു. ദുരന്തങ്ങള്‍ ഒന്നൊന്നായി കെട്ടടങ്ങി ചേരനാട് പുരോഗതിയിലേക്ക് കുതിച്ചു. 1920 മുതല്‍ 1930 കാലഘട്ടത്തില്‍ ഏറ്റവും മികച്ച് ടെക്‌സ്‌റ്റൈല്‍ നഗരമായി കോയമ്പത്തൂര്‍ മാറി. പിന്നീട് ഭാരതം മുഴുവന്‍ മുഴങ്ങിയ സ്വാതന്ത്ര്യ സമരം കോയമ്പത്തൂരിലും മാറ്റൊലി തീര്‍ത്തു. ജനാധിപത്യം സമ്മാനിച്ച ചേരസാമ്രാജ്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒടുങ്ങിയെങ്കിലും, ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്നും മുക്തരായി ഭാരതത്തിന്റെ പുതിയ സമത്വസ്വാതന്ത്ര്യ ജനാധിപത്യ ഭരണം ആവശ്യപ്പെട്ട് ഇന്ത്യ ഒന്നായി മുഴക്കിയ ശബ്ദത്തില്‍ ചേരനാടിന്റെ സ്വരവും ഉച്ചത്തിലായിരുന്നു.
ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും അടിസ്ഥാനത്തില്‍ ഇന്ത്യക്കാര്‍ വേര്‍തിരിക്കപ്പെട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ട സാഹചര്യത്തില്‍, ആ സാമ്രാജ്യത്ത്വത്തില്‍നിന്നും ഭാരതത്തെ മുക്തമാക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ നിരവധിയാണ. ഭാരതത്തിലെ ഓരോ മണല്‍ത്തരി പോലും ഓര്‍ത്തിരിക്കുന്ന വ്യക്തിത്വത്ത്വം ജീവിതകാലഘട്ടംന്‍ മുഴുവന്‍ ശരീരത്തിലും മനസ്സിലും കൊണ്ടുനടന്ന എം. കെ ഗാന്ധി. ‘മഹാത്മാ’ എന്ന് രബീന്ദ്ര ടാഗോര്‍ വിളിച്ച ഭാരതത്തിന്റെ സ്വന്തം വിമോചകനും നമ്മുടെ രാഷ്ട്രപിതാവും ആയ ‘മഹാത്മാഗാന്ധി’. ആയുധത്തിനെതിരെ ആയുധം തന്നെയെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ‘ഭഗത് സിംഗ്’. ജവഹര്‍ലാല്‍ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഗോപാലകൃഷ്ണ ഗോലെ, ബാലഗംഗാധരതിലകന്‍, ഡോ. ബി ആര്‍ അംബേദ്കര്‍. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായി നിറവധിപേര്‍. ഗാന്ധിജി രൂപീകരിച്ച നിസ്സഹകരണ പ്രസ്ഥാനത്തിനും, സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷ്ണല്‍ ആര്‍മിക്കും തമിഴകത്തുനിന്നും ലഭിച്ച പിന്തുണ വളരെ മികച്ചതായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഇന്ത്യന്‍ നാഷ്ണല്‍ ആര്‍മിക്കു വേണ്ടി പ്രവര്‍ത്തിച്ച ‘ലക്ഷ്മി സാഹ്ഗല്‍’, സ്വാതന്ത്ര സമരത്തില്‍ പ്രവര്‍ത്തിച്ച് പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ‘തിരുപ്പൂര്‍ കുമാരന്‍’, വിപ്ലവത്തിന കൂടുതല്‍ ആര്‍ജവം ഒരുക്കിക്കൊടുത്ത സാഹിത്യകാരന്മാരും കവികളും അങ്ങനെ നിരവധി ആളുകള്‍ തമിഴകത്തുനിന്നും മുന്നോട്ട് വന്നു.
സ്വാതന്ത്രത്തിന് മുന്‍പും ശേഷവുമായി നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും തമിഴകത്ത് അരങ്ങേറി. 1935-ല്‍ ‘ആള്‍ ഇന്ത്യ ഫെഡറേഷന്‍ ആക്റ്റ്’ ബ്രിട്ടീഷ് ഗവണ്മെന്റ് പാസ്സക്കി, തുടര്‍ന്ന് തമിഴകത്ത് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. സി. രാജഗോപാലാചാരി ആയിരുന്നു ആദ്യത്തെ മദ്രാസ് മു്യമന്ത്രി മുഖ്യമന്ത്രി. തുടര്‍ന്ന കാലഘട്ടത്തില്‍ ആന്ധ്ര, കര്‍ണ്ണാടകം, കേരളം എന്നീ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടു, അങ്ങനെ തമിഴ് മാത്രം സംസാരിക്കുന്ന മദ്രാസ് തമിഴ്‌നാടായി മാറി. ദ്രാവിഡ വികാരവും അതിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളും തമിഴ്‌നാട്ടില്‍ പ്രാദേശിക പാര്‍ട്ടികളെ വളര്‍ത്തി. ദ്രാവിഡ മുന്നേറ്റ കഴകം (DMK) ആയിരുന്നു ആദ്യത്തെ പ്രസ്ഥാനം. ആദ്യകാല ദാഷ്ട്രീയ നേതാക്കളായിരുന്നത് അണ്ണാദുരൈ, എം. കരുണനിധി രാഷ്ട്രീയ നേതാവും ചലച്ചിത്ര നടനും ആയിരുന്ന എം ജി. രാമചന്ദ്രന്‍ (MGR) എന്നിവരായിരുന്നു. പിന്നീടുള്ള കാലഘട്ടത്തില്‍ MGR എ. ഐ. എ. ഡി. എം. കെ (All India Anna Dravida Munnetta Kazhakam) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി തമിഴ് മാനില കോണ്‍ഗ്രസ് (TMC) എന്ന പ്രസ്ഥാനവുമായി മാറി. തമിഴകത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന പ്രാതിനിധ്യം ലഭിച്ചത് കോയമ്പത്തൂരാണ് എന്നത് മറ്റൊരു വസ്തുതയാണ്. സംസ്ഥാനം മുഴുവന്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭമാണ ഡി. എം കെ യെ മുഖ്യധാരയില്‍ എത്തിച്ചത്. എം ജി ആറിന്റെ മരണശേഷം ശെല്‍വി ജയലളിത എ. ഐ ഡി എം കെ യുടെ നേതൃസ്ഥാനത്തെത്തി.
തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്നാണ് കോയമ്പത്തൂര്‍. 1952 മുതല്‍ നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് ലോകസഭയില്‍ കോയമ്പത്തൂരിനെ പ്രധിനിധീകരിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ആണ്. ടി. ഏ രാമലിംഗം ചെട്ടിയാര്‍ ആയിരുന്നു ആദ്യത്തെ പാര്‍ലമെന്റ് മെമ്പര്‍. 1967 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ലോകസഭയില്‍ കോയമ്പത്തൂരിനെ പ്രധിനിധീകരിക്കാന്‍ കഴിഞ്ഞത് എന്‍. എം. ലിംഗം, പാര്‍വതി കൃഷ്ണന്‍, കെ. രമണി, കെ. ബാലധന്ധായുധം എന്നിവരായിരുന്നു ഇക്കാലത്ത് ജനപ്രതിനിധികള്‍. ഇടയ്ക്ക് 1962-67 കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ആര്‍ രാമകൃഷ്ണന്‍ വിജയിച്ചിരുന്നു. 1980-84 കാലത്ത് ആദ്യമായി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാനാര്‍ത്തി ലോകസഭയിലെത്തി. ഇറ മോഹന്‍ ആയിരുന്നു ജയിച്ചത്.പിന്നീട് തുടര്‍ച്ചയായി 3 തവണ സി കെ കുപ്പുസാമി കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായി ജയിച്ചുവന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും, ബി. ജെ. പി ക്കും വേണ്ടി വഴിമാറിക്കൊടുക്കുന്നത് പോലെയായിരുന്നു രംഗങ്ങള്‍. കഴിഞ്ഞ 15 വര്‍ഷത്തില്‍ ഒരു സ്ഥാനാര്‍ഥി പോലും കോണ്‍ഗ്രസില്‍ നിന്ന് ലോകസഭയിലേക്ക് എത്തിയില്ല എന്നത് വസ്തുതയാണ്. 1996-98 കാലഘട്ടത്തില്‍ ഡി. എം. കെ. തിരിച്ച് വന്നെങ്കിലും തുടന്നു വന്ന തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കത് നിലനിറുത്താനായില്ല. 1998-2004 കാലയളവില്‍ ആദ്യമായി ബി.ജെ.പി ലോകസഭയില്‍ കോയമ്പത്തൂരിനെ പ്രധിനിധീകരിച്ചു സി. പി രാധാകൃഷ്ണനായിരുന്നു അന്ന് ബി. ജെ. പി യില്‍ നിന്നും വിജയിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോയമ്പത്തൂരില്‍നിന്ന് ജയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. 2004-09 ല്‍ കെ സുബ്ബരായനും, ഇപ്പോള്‍ എ. പി. നാഗരാജനുമാണ് ലോകസഭാംഗങ്ങള്‍.
വിവാദങ്ങളുടെ നീര്‍ച്ചുഴിയില്‍ നിന്നാണ ഡി. എം. കെ 2011 തിരഞ്ഞെടുപ്പിനെ എതിരേറ്റത്. പ്രാദേശികതലത്തിലും, ദേശീയതലത്തിലും ആരോപണങ്ങള്‍ കുട്ടുനിന്ന രാഷ്ട്രീയ സാഹചര്യത്തെ അതി ജീവിക്കാന്‍ഡി. എം. കെ ക്കു കഴിഞ്ഞില്ല എന്നു തന്നെ പറയാം. കമ്മൂണിസ്റ്റ് പാര്‍ട്ടിക്കും, ബി. ജെ. പി ക്കും, കോണ്‍ഗ്രസിനും അര്‍ഹമായ പരിഗണന ലഭിക്കാറുള്ള കോയമ്പത്തൂര്‍ ജില്ലയെ പിടിച്ചടക്കുക എന്ന ഡി. എം. കെ യുടെ സ്വപ്നം അതേപടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൊലിഞ്ഞുപോയി എന്നതാണ് സത്യം. 2011 അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ നിന്നായി 8 സീറ്റുകള്‍ ജയലളിത നേതൃത്വം വഹിക്കുന്ന എ. ഐ. എ. ഡി. എം. കെ ക്കു ലഭിച്ചു. ചുരുങ്ങിയ കാലയളവില്‍ വളരെയധിക പുരോഗതി നേടിയ നഗരമെന്ന പ്രശസ്തി എന്നും കോയമ്പത്തൂരിനു കൂട്ടുനിന്നിട്ടുണ്ട്. ഇതില്‍ ജില്ലാ ഭരണകൂടത്തിന്റെ സംഭാവനയും വളരെയേറെയാണ. ജില്ലാ കളക്ടര്‍ എം. കരുണാകരന്‍ ഐ എ എസ്, മേയര്‍ ആര്‍. വെങ്കിടാചലം, ഡെപ്യൂട്ടി മേയര്‍ എന്‍. കാര്‍ത്തിക്, പോലീസ് കമ്മീഷ്ണര്‍ അന്‍സുല്‍ മിശ്ര എന്നിവരാന്‍ ഇപ്പോഴത്തെ കോയമ്പത്തൂരിന്റെ ജില്ലാഭരണകൂട പ്രധിനിധികള്‍.
4850 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോയമ്പത്തൂരിന്റെ ജനസംഖ്യ 2001 ലെ ജനസം്യകണക്കെടുപ്പനുസരിച്ച് 2916620 ആണ്. ആകെ പുരുഷന്മാര്‍ 1,482,226 ഉം, സ്ര്തീകള്‍1,434,392 ഉം ആണ്. നഗരവല്‍ക്കരണം എന്ന ശാപം വരും കാലത്ത് കോയമ്പത്തൂരിനേയും ബാധിക്കുമെന്ന് പറയാം.2,062,131 ആണ് കോയമ്പത്തൂരിന്റെ നഗരജനസം്യ. ഗ്രാമീണ ജനസം്യ ഇതിലും 20,000 ത്തോളം കുറവുവരും. 70 ശതമാനം കോയമ്പത്തൂരിന്റെ സാക്ഷരത. ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത് പുരുഷന്മാരാണ് 75 ശതമാനമാണ പുരുഷന്മാരുടെ സാക്ഷരത. തമിഴ്, മലയാളം, തെലുഗു, കന്നട, ഹിന്ദി, മറാത്തി, ഗുജറാത്തി, രാജസ്ഥാനി, ഉര്‍ദു, ബഡുഗ, ബംഗാളി, ഇംഗ്ലീഷ്, നേപ്പാളി, ചൈനീസ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അപൂര്‍വ്വം നഗരം കൂടിയാണ കോയമ്പത്തൂര്‍. വളരെ ശക്തമായ കാര്‍ഷികമേലകൂടി അനുഗ്രഹിക്കപ്പെട്ട പ്രദേശമാണ കോയമ്പത്തൂര്‍ നെല്ല്, കരിമ്പ്, നിരവധി ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, കോട്ടണ്‍ എന്നിവ കോയമ്പത്തൂരില്‍ ഉല്‍പാദിപ്പിക്കുന്നു. പാല്‍ ഉല്‍പാദനം, കന്നുകാലി വളര്‍ത്തല്‍ എന്നിവയും ഗ്രാമീണ കോയമ്പത്തൂരിന്റെ മുത്തെ കൂടുതല്‍ ശോഭിപ്പിക്കുന്നു.
വ്യാവസായികതയില്‍ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ മുന്നോക്കം നില്‍ക്കാന്‍ ശ്രമിക്കുന്ന നഗരമാണ കോയമ്പത്തൂര്‍. ദക്ഷിണേന്ത്യയിലെ ‘മാഞ്ചസ്റ്റര്‍ സിറ്റി’ എന്നാണീനഗരം അറിയപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ചയിലും കോയമ്പത്തൂര്‍ ഒരുപടി മുന്നിലാണ. ദക്ഷിണേന്ത്യയെ ലോകത്തിനു മുന്നിലെത്തിക്കാന്‍ കരുത്തുകാട്ടിയ ഐ ടി വ്യവസായം വളരെവൈകിയാണ കോയമ്പത്തൂരിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചതെങ്കിലും മറ്റു വ്യവസായ മേലകള്‍ എന്നേ ഈ നഗരത്തില്‍ പടര്‍ന്നിരുന്നു. 11954 വ്യവസായശാലകളും 40 ഓളം തൊഴിലാളിസംഘടനകളും ഇന്ന് കോയമ്പത്തൂരിലുണ്ട്. കൂടാതെ നഗരത്തിന്റെ ആരോഗ്യരംഗവും വളരെ ശകതമാണ്, 115 ആശുപത്രികളും, 123 ഡിസ്‌പെന്‍സറികളും കോയമ്പത്തൂരിലുണ്ട്. വളരെയധികം അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ ഏറെയും മലയാളികള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി കോയമ്പത്തൂരെത്തുന്നു. ദിനംപ്രതി 100ഓളം കോളേജ് ബസ്സുകള്‍ പാലക്കാട് നിന്നും വിദ്യാര്‍ഥികളെ വഹിച്ചുകൊണ്ട് പല പല കോളേജുകളിലേക്കെത്തുന്നു. ഭാരതിയാര്‍, അണ്ണാ, അമൃതാ, അവിനാശിലിംഗം, കാരുണ്യ, കാര്‍ഷിക സര്‍വകലാശാല എന്നീ 6 യൂണിവേഴ്‌സിറ്റിയും, 52 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും, വൈദ്യശാസ്ര്തത്ര പഠത്തിനും, എഞ്ചിനീയറിംഗിനുമായി പൊതു മേലയിലും സ്വകാര്യമേലയിലും നിരവധി സ്ഥാപനങ്ങളും, 1365 പ്രൈമറി സ്‌കൂളുകളും, 480 അപ്പര്‍ പ്രൈമറി സ്‌കൂളുകളും, 194 ഹൈസ്‌കൂളുകളും, 179 ഹയര്‍ സെക്കന്ററി സ്‌കൂളുകളും കോയമ്പത്തൂരിലുണ്ട്. കേരളത്തിലേക്കും മറ്റന്യസംസ്ഥാനങ്ങളിലേക്കും ഓരോ ദിവസവും നൂറുകണക്കിന് ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. എല്ലാവിധ സൗകര്യങ്ങളും ഉള്ള റയില്‍വേ സ്‌റ്റേഷ്‌നാണ കോയമ്പത്തൂര്‍ ജംഗ്ഷന്‍. മലബാറില്‍ നിന്നും നിരവധി ആളുകള്‍ വന്നെത്തുന്ന പ്രദേശമാണ കോയമ്പത്തൂര്‍, ആയതുകൊണ്ട് കോയമ്പത്തൂര്‍ നിന്നും റയില്‍വേ വടക്കന്‍ കേരളത്തിലേക്ക് പാസഞ്ചറുകള്‍ അനുവദിച്ചിട്ടുണ്ട്. ദിവസവും ജോലിക്കായി വന്നു പോകുന്ന ആള്‍ക്കാരുടെ സൗകര്യാര്‍ഥം പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ മെമു ട്രെയിനും ലഭ്യമാണ്. ഒരു കോര്‍പ്പറേഷന്‍, 4 മുനിസിപ്പാലിറ്റികള്‍, 7 മുന്നാം ഗ്രേഡ് മുനിസിപ്പാലിറ്റികള്‍, 12 പഞ്ചായത്ത് യൂണിയന്‍, 44 ടൗണ്‍ പഞ്ചായത്ത്, 229 ഗ്രാമപഞ്ചായത്ത്, ശക്തമായ പോലീസ് വിഭാഗം, വനിതാ സഹായ സെല്ലുകള്‍, കുട്ടികള്‍ക്കായി നിരവധി അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവ പൊതുജന സൗകര്യത്തിനായി കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നു.
ആളുകളുടെ ആസ്വാദനത്തിന്റെ ഭാഗമായി 14 പ്രമുഖ തിയേറ്ററുകളും, കോവൈ കുട്രാളം, ബ്ലാക്ക് തണ്ടര്‍, ടോപ് സ്ലിപ്, മങ്കി ഫാള്‍സ്, വാല്‍പ്പാറ, ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളും കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നു. ഊട്ടി-നീലഗിരി വളരെയേറെ ജനശ്രദ്ധയാകര്‍ഷിച്ച വിനോദസഞ്ചാരമേലയാണ്. കോയമ്പത്തൂരില്‍ നിന്നും വളരെയെളുപ്പം ചെന്നെത്താവുന്ന പ്രദേശവുംകൂടിയാണ് ഊട്ടി. കോയമ്പത്തൂരില്‍ നിന്നും നിറയെ ബസ് സര്‍വീസുകളും മേട്ടുപ്പാളയത്തുനിന്നും മലയോര നീലഗിരി റയില്‍ സര്‍വീസും നീലഗിരിയിലേക്കുണ്ട്.
ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എന്നും ഊന്നല്‍ നല്‍കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. കോയമ്പത്തൂരിലെ പ്രധാന ആരാധനാലയങ്ങള്‍ ഇവയെല്ലാമാണ്. അരുള്‍മിഗു എച്ചനാരി വിനായക ക്ഷേത്രം, പേരൂര്‍ നടരാജ ക്ഷേത്രം, മരുതമലൈ മുരുകന്‍ ക്ഷേത്രം, പുരി ജഗനാഥ ക്ഷേത്രം, മഹാലക്ഷ്മി മന്ദിര്‍, തെന്‍ തുരുപ്പതി ക്ഷേത്രം കാരമട, ജൈന ക്ഷേത്രം, അദ്-അര്‍ ജമദ് പള്ളി, സായ്ബാബാ ക്ഷേത്രം, ഇമ്മാനുവല്‍ ചര്‍ച്ച്, കാര്‍മേല്‍ പ്രെയര്‍ ടവര്‍, അന്തോണിയാര്‍ ചര്‍ച്ച്.
ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ദിനമലര്‍, ദിനതന്തി, ദിനകരന്‍, എന്നീ പത്രങ്ങളും കൂടാതെ വന്‍ പ്രചാരമുള്ള മലയാള മനോരമ, മാതൃഭൂമി എന്നീ മലയാള ദിനപത്രങ്ങളും, നിരവധി എഫ്, എം സ്‌റ്റേഷനുകളും കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നു.
ഏകദേശം അഞ്ചുലക്ഷത്തോളം മലയാളികളാണ് കോയമ്പത്തൂരില്‍ ജീവിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മലയാളികളുടെ ഉന്നമനത്തിനായി നിരവധി മലയാളി സംഘടനകളും പ്രവര്‍ത്തിക്കുന്നു. എഫ്. സി. എം. എ എന്ന മലയാളി സംഘടന കോയമ്പത്തുരിലെ പ്രധാന സംഘടനയാണ്. എല്ലാ മലയാളി സംഘടകളേയു ഒരുകുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എഫ്. സി. എം. എ (FCMA) പ്രവര്‍ത്തിക്കുന്നു.
ഗുജറാത്ത് മുതല്‍ ഭാരതത്തിന്റെ തെക്കേയറ്റം വരെ നീണ്ട്, തുടര്‍ന്ന് ഒറീസവരേയും വ്യാപിച്ച് കിടക്കുന്ന പര്‍വ്വതനിരയായ സഹ്യാദ്രി ഒരു ഘട്ടത്തില്‍ മലയാളക്കരയുടേയും, തമിഴകത്തിന്റേയും, കര്‍ണ്ണാടകത്തിന്റേയും സംസ്‌കാരത്തേയും, പ്രകൃതിയേയും ഒരു പോലെ സ്വാധീനിക്കുന്നു. മലമുകളില്‍ നിന്നൂര്‍ന്നിറങ്ങുന്ന ഒരു നീരരുവി മറ്റൊരുഘടത്തില്‍ ഒരു സംസ്‌കാരത്തെ വഹിക്കുന്നു. ചൂളംവിളിച്ച് കരിമ്പന നിറഞ്ഞ ദേശത്തേക്ക് വീശുന്ന കിഴക്കന്‍ കാറ്റ് മറ്റൊരു സംസകാരത്തെ വാരിവിതറുന്നു. മൈസൂരില്‍ നിന്നും ചുരമിറങ്ങി വന്ന കുതിരപ്പട്ടാളം മലബാറില്‍ വേറൊരു സംസ്‌കാരത്തിന്റെ കോട്ടകള്‍ നിര്‍മ്മിച്ചു. പച്ച പുതച്ച താഴ്‌വരകളും, വിളഞ്ഞ് സ്വര്‍ണ്ണം പൂശിനില്‍ക്കുന്ന വയലുകളും, ചിലപ്പതികാരത്തിന്റെ തുടിപ്പുകളും, റാന്തല്‍ വിളക്കിന്റെ വെട്ടത്തില്‍ ഒച്ചയനക്കി പൊള്ളാച്ചിയിലേക്ക് കിഴക്കന്‍ പാലക്കാട് നിന്നും കച്ചവടത്തിനു പോകുന്ന കാളവണ്ടികളും എല്ലാം സംസ്‌കാരത്തിന്റെ ഭാഗങ്ങളായിരുന്നു. പാലക്കാടിനും തമിഴ്‌നാടിനും നടുവില്‍ പശ്ചിമഘട്ടം തുറന്നു തന്ന വാതിലിലൂടെ വാളയാര്‍ കടന്ന് ലക്ഷക്കണക്കിനാളുകള്‍ മലയാളനാട്ടില്‍ നിന്ന് മറുനാട്ടിലേക്ക് ചേക്കേറുന്നു. ഓരോ ഓണത്തിനും, വിഷുവിനും ബാക്കി വെച്ച ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ അവര്‍ തിരിച്ചിതേവഴി നാട്ടിലേക്ക് വരുന്നു. കാലങ്ങളായി മലയാളി നടത്തുന്ന ഈ സഞ്ചാരത്തില്‍ എന്നു കൂടെ നിന്ന ദേശമാണ് ചേരനാട്. നമുക്കിതൊരിക്കലും അന്യദേശമല്ല സ്വന്തംദേശം തന്നെയാണ്.
(ഇത്തരത്തിലൊരു ലേഖനം സൃഷ്ടിക്കനെന്നെ നിരവധി പുസ്തകങ്ങളും, വെബ്‌സൈറ്റുകളും സഹായിച്ചിട്ടുണ്ട്. അതിലൊന്നാണ് ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന ഗ്രന്ധം, പുസ്തകത്തിലെ ചില വാചകങ്ങള്‍ അതിന്റെ സൗന്ദര്യത്തിന്റെ ആകര്‍ഷണമെന്നോണം ഈ ലേഖനത്തില്‍ ഞാന്‍ ചേര്‍ത്തിരിക്കുന്നു. കോയമ്പത്തുര്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന ഒരു വെബ്സൈറ്റിന് വേണ്ടി ഒരു മലയാളി സംഘടനയുടെ അണിയറ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം 2012 വര്‍ഷത്തില്‍ എഴുതിയ ലേഖനമാണ് – പിന്നീട് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടതിനാല്‍ എവിടെയും പ്രസിദ്ധീകരിച്ചില്ല.)
– മുരളി മാര്‍ഗശ്ശേരി
[eMail: muralimargassery@hotmail.com]